2011 മേയ് 31, ചൊവ്വാഴ്ച

ഞാന്‍ നിന്നെ നഷ്ട്ടപ്പെടുത്തുകയായിരുന്നു ..

അസ്തമയം അടുത്തുകൊണ്ടിരിക്കുന്നു...

അകലെ മറയുന്ന സൂര്യന്റെ അവസാന വെളിച്ചവും അഗാതങ്ങളില്‍ വിലയം പ്രാപിക്കുന്നു.

ഈ ഇരുട്ടിനെ മറച്ചുപിടിക്കാന്‍ എനിക്ക് കഴിയുന്നില്ല..

ഇരുണ്ട ഭൂമിയില്‍ തനിച്ചൊരു നിമിഷംപോലും ഞാന്‍ നില്‍ക്കില്ല. കഴിയില്ല.. കഴിയില്ല...

നിശബ്ദത ഇവിടെ വേട്ടയ്ക്ക് ഒരുങ്ങുന്നു..

ഞാനൊരു ഇരയാവുന്നു.. ആയിരം വേട്ടക്കര്‍ക്കും വേട്ടനയ്ക്കള്‍ക്കും മുന്‍പേ മരണത്തെ തോല്‍പ്പിക്കാന്‍ ഞാന്‍ ഓടിതുടങ്ങുന്നു.

വിജയിക്കുന്നിടത് ഞാന്‍ കിതച്ചുനിള്‍ക്കും.. പക്ഷെ..

നീ വേട്ടയ്ക്ക് ഇരയായിടത്ത് ഞാന്‍ മാത്രമെന്തിന്...?

നിന്നെ സംരക്ഷിക്കാന്‍ കഴിയാത്തിടത്ത്  ഞാനെങ്ങിനെ വിജയാഹ്ലാദം മുഴക്കും..?

ഒന്നും വേണ്ടിയിരുന്നില്ല.. ഒന്നും..

നെഞ്ചില്‍ ഒരു ഉമിതീയുടെ നീറ്റല്‍ അനുഭവപ്പെടുന്നു..

നഷ്ട്ടപെടുകയാണ് എനിക്ക് നിന്നെ.. എന്നേക്കുമായി.. കൂടെ എനിക്ക് എന്നെയും...

2011 മേയ് 30, തിങ്കളാഴ്‌ച

പൂവുകള്‍ വിടരുമ്പോള്‍...

എനിക്കൊപ്പം വളര്‍ന്നുവന്ന ചെടികളെല്ലാം മനോഹരമായി പൂവിട്ട് നില്കുന്നത് ഞാന്‍ കണ്ടു..
പക്ഷെ...
എന്റെ ചില്ലകളില്‍ ഒന്നില്‍ പോലും ഒരു പൂവും വിരിഞ്ഞിരുന്നില്ല.
ഈ ചില്ലകള്‍ എനിക്കുതന്നെ ഒരു ഭാരമായി തോന്നി.
ആരെയും മോഹിപ്പിക്കുന്ന ആ പുഷ്പ്പങ്ങള്‍  എന്റെ ചില്ലകളിലും  വിടര്‍ന്നെങ്കില്‍  എന്ന് ഞാന്‍ ഒത്തിരി മോഹിച്ചു.
എനിക്ക് ചുറ്റും പാറിപറക്കുന്ന ചിത്രശലഭങ്ങളെയും തേന്‍നുകരുന്ന വണ്ടുകളെയും പൂവിറുക്കാന്‍ വരുന്ന കുസൃതി  കുരുന്നുകളെയും  ഒക്കെ ഞാന്‍  വെറുതെ സ്വപ്നം കാണുമായിരുന്നു...
അപ്പോള്‍ ആണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്,..
ആ മനോഹരമായ പുഷ്പ്പങ്ങള്‍ക്ക്  അരുകില്‍ തേന്‍നുകരാന്‍ മൂളിപ്പറക്കുന്ന വണ്ടുകളും പൂമ്പൊടി തേടുന്ന ചിത്രശലഭങ്ങളും ഉണ്ടായിരുന്നില്ല..
അവരോടു ഞാന്‍ ചോദിച്ചു:
"ചെങ്ങാതിമാരെ നിങ്ങളുടെ ഈ മനോഹാരിതയെ ആരുമെന്തേ കാണാതെ പോവുന്നു.?
തേനും പൂമ്പൊടിയും തേടി ആരും വരാത്തത് എന്താണ്..?"
അപ്പോള്‍ അവര്‍ പറഞ്ഞു:
"ഈ പുഷ്പ്പങ്ങള്‍ കാണാന്‍ സുന്ദരമാണ്..
പക്ഷെ.. നുകരാന്‍ ഒരിത്തിരി തേനോ പൂമ്പോടിയോ ഇതില്‍ ഇല്ല.
സുഗന്ധം തെല്ലും ഇതില്‍ നിന്നും പരക്കുന്നില്ല
പിന്നെ എങ്ങിനെ ഞങ്ങള്‍ക്ക് ചുറ്റും ആരവം ഉണ്ടാവും..?"
അപ്പോള്‍ ഞാന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു;
ഈശ്വരാ.. മനോഹരമായ നൂറ് പുഷ്പ്പങ്ങള്‍ കൊണ്ട്  എന്റെ ചില്ല അലങ്കരിക്കുന്നതിന്‌ പകരം,
എല്ലാവര്‍ക്കും സുഗന്ധം നല്‍കുന്ന, നിറയെ തേനും പൂമ്പൊടിയും ഉള്ള ഒരു പൂവ്  എനിക്ക് തരണമേ..
അതല്ലേ അതിന്റെ സുഖം..?

പറയാതെ വരുന്നവന്‍

പാളം മുറിച്ചുകടക്കുമ്പോള്‍ ഇരുവശങ്ങളിലേക്കും ഞാന്‍ ഒരിക്കല്‍ പോലും നോക്കിയട്ടില്ല; കാരണം അറിയാതെ വരുന്ന മരണത്തെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു.

2011 മേയ് 29, ഞായറാഴ്‌ച

സമാധി ഭൂമിയിലെ സഹയാത്രികര്‍

എന്റെ നിശബ്ദതയെ നിങ്ങള്‍ ചോദ്യം ചെയ്യരുത്..
എന്റെ കണ്ണുകളില്‍ നോക്കി ശൂന്യതയെകുറിച്ചു സംസാരിക്കരുത്...
എന്റെ കാല്‍വേഗത്തെ നോക്കി തളര്‍ച്ചയെ കുറിച്ച്  നിങ്ങള്‍ ആശങ്കപെടരുത്...
കാലം വരച്ചിട്ട എന്റെ ശരീരത്തിലെ ചുളിവുകളെ നോക്കി ,
നിന്റെ മനോഹരമായ  മൃദുമേനിയില്‍ സ്വയം അഹങ്കരിക്കരുത്..
കാരണം..
ഈ സമാധി ഭൂമിയിലെ സഹയാത്രികരാണ്  നമ്മള്‍.

2011 മേയ് 25, ബുധനാഴ്‌ച

മിഴികള്‍ + കണ്ണുനീര്‍

കുറച്ചുനാള്‍ മുന്‍പുവരെ, ജീവിതം എനിക്ക് സുഖം ഉള്ള ഒരു സംഗതി ആയിരുന്നു.
എന്നാല്‍.. ഇന്ന് അതല്ല..
ഓരോ ഉറക്കത്തിനപ്പുറവും ഞാന്‍ ഭയക്കുന്ന ഒരു പകല്‍ ഉണ്ട്.
എവിടെയും കരപറ്റാത്തവന്റെ കറുത്ത പകല്‍..
വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സ് തുറന്ന് ഞാന്‍ കരഞ്ഞ ഒരുപകല്‍ അടുത്തിടെ കഴിഞ്ഞുപോയി..
നെഞ്ച് തകര്‍ന്നവന്റെ ഇരിപ്പിടത്തിന് തീരെ ബലം പോര..
അതും തകരാന്‍ കാലയളവ്‌ അധികം വേണ്ടല്ലോ...?

2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഭാരങ്ങള്‍

തനിച്ച് ചുമക്കാന്‍ ജീവിതഭാരങ്ങള്‍ ഏറെയാണ്.. തളര്‍ന്നു വീഴാതെ താങ്ങാന്‍ കരങ്ങള്‍ ഏറെ  അകലെയാണ്.

2011 ഏപ്രിൽ 19, ചൊവ്വാഴ്ച

ഒന്ന് നില്‍ക്കണേ..

ജീവിക്കാന്‍ എനിക്കൊരല്‍പ്പം പ്രതീക്ഷ നീ തരുമോ..?
സ്നേഹിക്കാന്‍ എനിക്കൊരിത്തിരി മനസ്സും തരാമോ..?
നീ മോഹിച്ചകാലം കഴിഞ്ഞു ഞാന്‍ തനിയെ,
കടലോര മണലില്‍ തനിച്ചിരിക്കുന്നു.

2011 ഏപ്രിൽ 16, ശനിയാഴ്‌ച

പ്രണയം

"നമുക്ക് എവിടെ എങ്കിലും പോയി ജീവിക്കാം..?"
നഷ്ടപെടുമെന്ന അവസ്ഥയില്‍ പ്രതീക്ഷയോടെ  അവള്‍ അവന്റെ കാതില്‍ ചോദിച്ചു.
"നിന്നെ ഞാന്‍ വിളിക്കേണ്ടത് എന്റെ ജീവിതത്തിലേക്കല്ലേ.....? ഈ അവസ്ഥയില്‍ എനിക്ക് അതിന് കഴിയില്ല." അവന്‍ പറഞ്ഞു.
ശൂന്യതയില്‍ എന്തോ തിരഞ്ഞ് അവന്റെ കണ്ണുകള്‍ വെറുതെ ചലിക്കുന്നുണ്ടായിരുന്നു;
"എന്നാല്‍ .. നമുക്ക് മരിക്കാം..? നിന്നെ പിരിഞ്ഞ് ജീവിക്കാന്‍ എനിക്കുവയ്യ.. "
ഹൃദയം തകര്‍ന്ന ചോദ്യം. അവളുടെ കണ്ണുകളില്‍ നോക്കി അവന് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല.
"നീയും ഞാനും എന്തുനേടും..? നമ്മുടെ കുഴിമാടങ്ങള്‍ ഉറ്റവരുടെ കണ്ണുനീര്‍ വാര്‍ന്നു കുതിരുമെന്നല്ലാതെ.. ?"
അവന്റെ കൈകള്‍ അവള്‍  അവളുടെ കൈകളില്‍നിന്നു പതിയെ അടര്‍ത്തിമാറ്റി, മൌനമായ യാത്രാമൊഴിയോടെ  അവള്‍ പതിയെ അവനില്‍നിന്നു നടന്നകന്നു.
നെഞ്ചിലെ നീറ്റല്‍ വല്ലാതെ അലട്ടുന്നു.. നസ്സഹായന്റെ അവസ്ഥയില്‍ അവന്‍ അവിടെ തനിച്ചിരുന്നു. ഒരു പിന്‍വിളി അവള്‍ കൊതിച്ചിരിക്കാം, പക്ഷെ...

2011 മാർച്ച് 21, തിങ്കളാഴ്‌ച

വിപ്ലവം ജയിക്കട്ടെ

എനിക്കെന്റെ വിപ്ലവത്തെ നിങ്ങളുടെ ചങ്ങലയില്‍ തളയ്ക്കാന്‍ കഴിയില്ല. കാരണം, ഞാന്‍ നിങ്ങളുടെ അനീതികളുടെ അടിമയല്ല ... വിപ്ലവം ജയിക്കട്ടെ.

വിപ്ലവം ജനങ്ങള്‍ക്കൊപ്പം ആവട്ടെ, ജനപക്ഷം ജയിക്കട്ടെ.. ലാല്‍ സലാം.

അണികളെ മറന്ന് പാര്‍ട്ടി നേതൃത്വം എത്രകാലം മുന്നോട്ടുപോകും..? വിപ്ലവം എന്ന ആശയം തന്നെ അടിമത്വം അനുഭവിക്കുന്നവന് മോചനം മുന്നില്‍ കണ്ടാണ്‌. അത് പലപ്പോഴും മറന്നുപോകുന്നതായി എന്നെപ്പോലെയുള്ള പൌരന്മാര്‍ ചിന്തിച്ചാല്‍ അത് പാര്‍ട്ടിയുടെ കാഴ്ച്ചപാടില്‍ തരംതാഴ്ത്തലിനുള്ള വലിയൊരു കാരണം ആവുമോ..? ആയാലും സാരമില്ല. ആശയങ്ങള്‍ അടിയറവു വെക്കാനുള്ള ആയുധം അല്ലാ എന്ന് ഞാന്‍ എന്നേതിരിച്ചറിഞ്ഞിരിക്കുന്നു.. മനുഷ്യത്വം നശിക്കാത്ത നല്ല നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു. ലാല്‍ സലാം.

2011 മാർച്ച് 8, ചൊവ്വാഴ്ച

അദ്ധ്യായങ്ങള്‍

അടഞ്ഞ അദ്ധ്യായങ്ങള്‍ ഒരിക്കല്‍ കൂടി ഒന്ന് തുറന്നു നോക്കിയാലോ എന്ന് പലവട്ടം ആലോചിച്ചു നോക്കി; പക്ഷെ..
കഴിയുന്നില്ല .പക്ഷെ..  ഓര്‍ക്കാന്‍ ഇഷ്ട്ടപെടാത്ത പലതിന്റെയും ആ ശ്മസാന ഭൂമിയില്‍ ചില നല്ല ചെടികളും ഉണ്ടായിരുന്നു;
നിശബ്ധത ഇവിടെ ചോദ്യം ചെയ്യപെടുകയാണ്..
അതിനാല്‍ ഏകാന്തതയെ  ഞാനിന്നു വല്ലാതെ ഭയക്കുന്നു.
ഒരായിരം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് നടുവില്‍ ഞാന്‍ ഭയന്ന് നില്‍ക്കുന്നത് ആരും അറിയുന്നില്ല.
വീര്‍പ്പുമുട്ടലുകള്‍.. സങ്കടങ്ങള്‍.. നഷ്ടപെടലുകള്‍.. താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്ത് അങ്ങിനെ എന്തൊക്കെ.. ഇനിയും...

2011 ഫെബ്രുവരി 23, ബുധനാഴ്‌ച

ബാല്യം

വിരിയാതിരിക്കില്ല കണിക്കൊന്നയും പിച്ചിയും,
വരാതിരിക്കില്ല വസന്തങ്ങളിനിയും;
എന്നാല്‍, ഇനി വരുകില്ലൊരിക്കലുമെന്‍  ബാല്യകാലം .

2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച

ഞാനും ആശങ്കകളും

ഞാനും ആശങ്കകളും

എവിടെയും ആശങ്കയാണ്; ജീവിതം ഒരു വലിയ ചോദ്യചിഹ്നം പോലെ.. അറിയില്ല ഞാന്‍ എന്തുനേടി എന്ന്... ഉത്തരമില്ലാത്ത ഈ കടംകഥ എത്രനാള്‍ ഞാന്‍ പേറി നടക്കും..?
ഒത്തിരി സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു; വലുതും ചെറുതും ആയവ.. പക്ഷെ.. താളം തെറ്റുന്ന മനസ്സിന്റെ ചിന്തകള്‍ എന്നെ വല്ലാതെ നോവിക്കുന്നു. ഒരു നീണ്ട യാത്ര ഞാന്‍ ആശിക്കുന്നു..എല്ലാം മറക്കുവാന്‍ ആയി ഒരു യാത്ര. തനിച്ച്, ഏകാന്തതയുടെ നനുത്ത തീരത്തുകൂടി മനസ്സ് തുറന്നു തനിച്ചങ്ങിനെ.. ഒത്തിരി എഴുതണം.. അനുഭവങ്ങള്‍ ഇവിടെ ഇങ്ങിനെ കുന്നുകൂടി കിടക്കുന്നു.. തുടങ്ങാന്‍ ഒരു വാക്കിന്റെ അഭാവം; എവിടെ തുടങ്ങണം..? തുടങ്ങുന്നതിനോന്നും നല്ലൊരു അവസാനം ഉണ്ടായിരുന്നില്ലല്ലോ... ഏല്ലാം താളപ്പിഴകളുടെ അപശ്രുതി ആയി പരിണമിച്ചിരിക്കുന്നു. എല്ലാം എല്ലാം...

2011 ജനുവരി 25, ചൊവ്വാഴ്ച

തോട്ടരുകിലെ പഞ്ഞിമരം

ജീവിതം തോട്ടരുകിലെ പഞ്ഞിമരം പോലെ ആണ് ; തോട്ടിലേക്ക് പൊഴിഞ്ഞു വീണാല്‍ അതിലെ മുഴുവന്‍ വെള്ളവും കുടിച്ചു വറ്റിക്കാം എന്ന വ്യര്‍ഥമായ മോഹം. അറിയുന്നില്ല ആരും  അവനവന്‍റെ പരിമിതികള്‍ ഒരിക്കലും. മുഴുവനും സ്വന്തമാക്കുവാനുള്ള ത്വരയില്‍ പലരെയും കാണാതെ പോകുന്നു; കേള്‍ക്കാതെയും. ഞാന്‍ എന്ന് എന്‍റെ പരിമിതികള്‍ തിരിച്ചറിയുന്നുവോ അന്ന് ഞാന്‍ മറ്റുള്ളവരെ തിരിച്ചറിയാന്‍ പ്രാപ്തനാകും; അംഗീകരിക്കാന്‍ പഠിക്കും. എന്തിനാണ് ഞാന്‍ എനിക്കുവേണ്ടി മാത്രം ജീവിച്ച് തീര്‍ക്കുന്നത്...?

2011 ജനുവരി 17, തിങ്കളാഴ്‌ച

കൃഷ്ണയുടെ കളഞ്ഞുപോയ പാവക്കുട്ടി

കൃഷ്ണയ്ക്ക് ഒത്തിരി പാവക്കുട്ടികള്‍ ഉണ്ടായിരുന്നു; സുന്ദരികളായ പാവക്കുട്ടികള്‍; അവളും ഒരു കൊച്ചു സുന്ദരി ആയിരുന്നു; കളഞ്ഞുപോയ അവളുടെ പാവക്കുട്ടിയും ഒരു സുന്ദരി ആയിരുന്നു; അവളുടെ ഒന്നാമത്തെ പിറന്നാളിന് അച്ഛന്‍ വാങ്ങികൊടുത്ത ആ പാവകുട്ടി ഇപ്പോള്‍ എവിടെ ആയിരിക്കും....?

2011 ജനുവരി 14, വെള്ളിയാഴ്‌ച

സ്നേഹം

മതം നമുക്കിടയില്‍ ഒരു മതില്‍ ആയപ്പോള്‍ നിന്‍റെ കൈ പിടിക്കാന്‍ കൊതിച്ച ഞാന്‍ മതിലിനപ്പുറമായി. ഉപേക്ഷിച്ചുപോകാന്‍ മടിയാണ് നിന്നെ; എങ്കിലുമിനി നില്‍പ്പത് എന്തിനു വെറുതെ..?

ജീവിതം നഗ്നന സത്യങ്ങളുടെ ബലിക്കല്ല് ആണ്

2011 ജനുവരി 13, വ്യാഴാഴ്‌ച

2011 ജനുവരി 10, തിങ്കളാഴ്‌ച

മരിച്ചവര്‍ക്കിടയിലെ മഹത്ത്വം


മരിച്ചവര്‍ക്കിടയിലെ മഹത്ത്വം അന്വേഷിക്കാന്‍ ഒരിക്കല്‍ ഞാന്‍ പോകും.
അവിടെ വേദനിക്കുന്ന ആരെയും കണ്ടുമുട്ടരുതെന്ന് ഞാന്‍ ആശിക്കുന്നു;
അല്ലെങ്കിലും എന്തിനാണ് മരണത്തിനപ്പുറവും അവര്‍ വേദനിക്കുന്നത്..?
ആത്മാക്കള്‍ സന്തോഷിക്കുന്നിടത്ത് വിലാപം കേള്‍ക്കില്ലയിരിക്കും..