2015, ജൂൺ 29, തിങ്കളാഴ്‌ച

പക്ഷിച്ചൊല്ല്

ചൂട് തട്ടിക്കിടക്കുന്നൊരാകാശ-
വീഥിയിലൂടെ പറന്നൊരാ പക്ഷിയെ 
ലക്ഷ്യമിട്ടോരു വേടന്റെ  അമ്പുകൾ,
ഒന്നിന് പിന്നാലെ ഒന്നായ് പറന്നു..

കൊക്കിൽ കൊരുത്തൊരാ
നെൽക്കതിരൊക്കെയും
ഒറ്റ നിലവിളിക്കൊപ്പം പൊഴിഞ്ഞു..

ദേഹം വെടിഞ്ഞ് പ്രാണൻ പറക്കിലും-
മാതൃ ചിന്ത, കൂട്ടിലെ ഒറ്റക്കുരുന്നിനെ
ഓർത്തു തന്നെ..

2 അഭിപ്രായങ്ങൾ:

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.