2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

ആദാമിന്റെ സന്ദേഹങ്ങൾ


ആദാമിനേതുമില്ലായിരുന്നാശങ്ക;
അന്നവൻ ഏകനായിരുന്നു.

ഉണ്ടുറങ്ങാനിടം മണ്ണിലേറെ..
മീനുകൾക്കൊപ്പം നീന്തി തുടിക്കുവാൻ
ടൈഗ്രീസ്
നദിയിലന്നേറെ ജലം.

*നാല് ജലാശയ തീരത്തുകൂടവൻ
അല്ലലേതുമില്ലാതലഞ്ഞു..
ഏദന-ന്നേകനാം മർത്യനേകീടുവാൻ
എകാന്തതയ്ക്കീണം
പകർന്ന് നല്കി.

ഒന്നുമില്ലാതിരുന്നിട്ടും അന്നവൻ
ലജ്ജയേതും അറിഞ്ഞിരുന്നില്ല.
അന്നവനേതോ പകൽക്കിനാവിൽ,
ഗാഢനിദ്ര പൂണ്ടു മയങ്ങവേ-
ദൈവം, വാരിയെല്ലൂരി നാരിയെ സൃഷ്ടിച്ചു.

പൂണ്ടുറക്കം വിട്ടുണർന്നപ്പോൾ
ചേല ചുറ്റാതൊരു രൂപം..
തമ്മിലേറെ നോക്കിയിരുന്നവർ
കണ്‍കളിൽ ഏറെ പ്രണയം നിറച്ചു;
ഏദനില്‍ അന്നാദ്യമായ്‌ പാപം ജനിച്ചു.

നാരിയെ നരനോട് ചേർത്തതിൽ പിന്നെ-
സ്രഷ്ടാവും സൃഷ്ടിയും
സന്ദേഹമില്ലാതുറങ്ങിയട്ടില്ല.


________________________________________________
കുറിപ്പ്: *തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി ദൈവം സൃഷ്ടിച്ചു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. പിഷോണ്‍, ഗിഹോണ്‍, ടൈഗ്രീസ്, യൂഫ്രെട്ടീസ് എന്നിങ്ങനെ നാല് പേരുകളിൽ അവ അറിയപ്പെടുന്നു.
കടപ്പാട്: ബൈബിൾ

6 അഭിപ്രായങ്ങൾ:

  1. ഇതു കലക്കന്‍ കവിത.ഇതുപോലെ ഇനിയും വരട്ടെ....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. നന്ദി.. :)
      ആശംസകൾക്കൊപ്പം വിമർശനങ്ങളേയും പ്രതീക്ഷിക്കുന്നു.. :)

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.